ഓര്‍മ്മകളിലൂടെ

2011, ജൂൺ 14, ചൊവ്വാഴ്ച

കാത്തിരിപ്പ്



 എന്നും ഒരേ നേരത്ത് വരാറുള്ളതാണ്  
ഇന്നു നേരം ഇത്രടം മായിട്ടും വരാത്തത് എന്താണാവോ ?
ഇനിയും വരാന്‍ നേരം വയ്കിയാല്‍ വീട്ടിലെത്താന്‍ രാത്രിയാകും 
കാത്തിരുന്ന്  മുഷിഞ്ഞ അവള്‍ പിറുപിറുത്തു 
ആരോടോ ഉള്ള ഇഷ്ടം പോലെ മഴ പെയ്തുകൊണ്ടേഇരുന്നു 
കുസൃതിയുമായി  മന്തമാരുതനും 
അവളെപ്പോലെ കുറേപ്പേര്‍  ഉണ്ടായിരുന്നു കൂടെ. 
കാത്തിരിപ്പിനു വിരാമം എന്ന പോലെ  
പതിനെട്ടു കാരിയുടെ നടപ്പ് 
 പോലെ കുണുങ്ങി കുണുങ്ങി 
അവള്‍ നിന്ന ബസ് സ്റ്റോപ്പില്‍ 
എന്നത്തേയും പോലെ ഓടിത്തളര്‍ന്ന മട്ടില്‍ 
അവള്‍ക്കു പോകേണ്ട വഴിക്കുള്ള  ബസ് 
വന്നു നിന്നു.കുസൃതി  കാട്ടിയ 
മന്തമാരുതനോടും ഇതുവരെ
 നിര്‍മുതുകള്‍  പൊഴിച്ച 
മഴയോടും വിടപറഞ്ഞു അവള്‍ യാത്രയായി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ